بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സൃഷ്ടിയും സൃഷ്ടാവും
അപ്പോള്‍ അല്ലാഹു കൊടുത്ത കഴിവ് എന്നത് മുശ്രിക്കുകളുടെയും ജൂതന്മാരുടെയും വിശ്വാസമാണ്. ഈ വിശ്വാസങ്ങളെ ഖണ്ഢിച്ച് കൊണ്ടാണ് يسئله من في السموات والأرض.... “ആകാശ ഭൂമികളിലുള്ള സര്‍വ്വവസ്തുക്കളും നിരന്തരം അപേക്ഷിച്ചു കൊണ്ടിരിക്കയാണ്, എന്നും അവന്റേതായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കയാണ്” എന്ന ആയത്ത് അവതരിച്ചത്.
മുസ്ലിംകളില് അഹ്ലുസ്സുന്നത്തി വല്‍ജമാഅത്ത് അല്ലാത്ത പലരും വിശ്വസിക്കുന്നത് ശരാശരി കഴിവ് എന്നത് സൃഷ്ടിപ്പോടുകൂടിത്തന്നെ അല്ലാഹു സൃഷ്ടികള്‍ക്ക് കൊടൂത്തു വെച്ചിട്ടുണ്ടെന്നും ഈ കൊടുത്ത കഴിവുകൊണ്ട് അവര്‍ സ്വയം പ്രവര്‍ത്തിക്കുകയുമാണെന്നാണ്. അതില്‍ അല്ലാഹുവിന് പ്രത്യേകിച്ച് സ്വാധീനമൊന്നുമില്ലെന്നും.
ഈ വിശ്വാസം തെറ്റാണെന്നും അതിന് ഖുര്‍ആനിന്റെ പിന്തുണയില്ലെന്നും നാം മനസ്സിലാക്കി. അത് തെറ്റാണെന്ന് ആധുനിക ശാസ്ത്രവും തെളിയിക്കുന്നുണ്ട്. മനുഷ്യന്റെ ശരീരം ഓരോ സെക്കന്റിലും കോടിക്കണക്കായ സെല്ലുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കയാണ്. അതോടൊപ്പം തന്നെ കോടിക്കണക്കായ സെല്ലുകള്‍ മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അനുസ്യൂതമായ പ്രക്രിയയാണിത്. ഒരു മനുഷ്യന് ജനിച്ചതു മുതല്‍ മരിക്കുന്നത് വരെ എത്ര കോടി സെല്ലുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും എത്രയാണ് നശിക്കുന്നതെന്നും സൃഷ്ടാവായ അല്ലാഹുവിന്നല്ലാതെ പറയാന്‍ കഴിയില്ല (سبحان الله) . ശാസ്ത്രം പറയുന്നത് നശിക്കുന്നതിനേക്കാളേറെ സൃഷ്ടിക്കപ്പെടുന്നത് കൊണ്ടാണ് ശരീരം ക്രമാനുസൃതമായി വളര്‍ന്നു വരുന്നത്. കുറേ കഴിയുമ്പോള്‍ നശിക്കുന്നതിനനുസരിച്ച് മാത്രം ഉല്പാദിപ്പിക്കപ്പെടും. പിന്നെ താഴോട്ട് വരും. അപ്പോള്‍ നമ്മുടെ ശരീരം തന്നെ ഓരോ സെക്കന്റിലും മാറിക്കൊണ്ടിരിക്കുന്നു. ഇത് എവിടെ നിന്നുണ്ടാകുന്നു? كل يوم هو في شأن ലോകത്തിന്റെ ഓരോ പരമാണു തൊട്ട് ഈ ലോകം മുഴുവനും അല്ലാഹുവിന്റെ നിരന്തരമായ നിയന്ത്രണത്തിന് വിധേയമാണ്. ബുദ്ധിജീവികള്‍ക്ക് ആകെ നല്കപ്പെട്ട സ്വാതന്ത്ര്യം കേവലം ഒറ്റ കാര്യത്തില്‍. تكليف എന്ന വിധിവിലക്ക് സംബന്ധമായ കാര്യങ്ങളില്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാനും ഇല്ലെങ്കില്‍ ചെയ്യാതിരിക്കാനുമുള്ള اختيار) ( സ്വാതന്ത്ര്യം നല്കപ്പെട്ടിരിക്കുന്നു എന്നതാണിത്. അതു മനുഷ്യനും ജിന്നിനും മാത്രമാണ്. ഈ اختيار കൊണ്ടാണ് മനുഷ്യന് പ്രതിഫലത്തിനും ശിക്ഷക്കും അര്‍ഹനാകുന്നത് എന്നാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം.
ഈ അടിസ്ഥാനത്തില്‍ അല്ലാഹു അല്ലാത്ത ഒരാള്‍ക്കും സ്വന്തമായി സ്വതന്ത്രമായ ഒരു കഴിവുമില്ല. അത് മലാഇക്കത്തിനും നബിമാര്‍ക്കും സാധാരണക്കാര്‍ക്കുമൊന്നുമില്ല. അവര്‍ക്കൊന്നും സ്വന്തമായി ഒരു കഴിവ് മുന്‍കൂറായി കൊടുത്തുവെച്ചിട്ടുമില്ല. മറിച്ച്, അവന് ഉദ്ദേശിച്ചത് അവന് ഉദ്ദേശിച്ചവര്‍ക്ക് ഉദ്ദേശിക്കുമ്പോള്‍ നല്കുന്നു. ഇതാണ് കഴിവ് സംബന്ധമായി സൃഷ്ടാവിന്റെയും സൃഷ്ടികളുടേയും ബന്ധം.
മുസ്ലിംകളില് അഹ്ലുസ്സുന്നത്തി വല്‍ജമാഅത്ത് അല്ലാത്ത പലരും വിശ്വസിക്കുന്നത് ശരാശരി കഴിവ് എന്നത് സൃഷ്ടിപ്പോടുകൂടിത്തന്നെ അല്ലാഹു സൃഷ്ടികള്‍ക്ക് കൊടൂത്തു വെച്ചിട്ടുണ്ടെന്നും ഈ കൊടുത്ത കഴിവുകൊണ്ട് അവര്‍ സ്വയം പ്രവര്‍ത്തിക്കുകയുമാണെന്നാണ്. അതില്‍ അല്ലാഹുവിന് പ്രത്യേകിച്ച് സ്വാധീനമൊന്നുമില്ലെന്നും.
ഈ വിശ്വാസം തെറ്റാണെന്നും അതിന് ഖുര്‍ആനിന്റെ പിന്തുണയില്ലെന്നും നാം മനസ്സിലാക്കി. അത് തെറ്റാണെന്ന് ആധുനിക ശാസ്ത്രവും തെളിയിക്കുന്നുണ്ട്. മനുഷ്യന്റെ ശരീരം ഓരോ സെക്കന്റിലും കോടിക്കണക്കായ സെല്ലുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കയാണ്. അതോടൊപ്പം തന്നെ കോടിക്കണക്കായ സെല്ലുകള്‍ മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അനുസ്യൂതമായ പ്രക്രിയയാണിത്. ഒരു മനുഷ്യന് ജനിച്ചതു മുതല്‍ മരിക്കുന്നത് വരെ എത്ര കോടി സെല്ലുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും എത്രയാണ് നശിക്കുന്നതെന്നും സൃഷ്ടാവായ അല്ലാഹുവിന്നല്ലാതെ പറയാന്‍ കഴിയില്ല (سبحان الله) . ശാസ്ത്രം പറയുന്നത് നശിക്കുന്നതിനേക്കാളേറെ സൃഷ്ടിക്കപ്പെടുന്നത് കൊണ്ടാണ് ശരീരം ക്രമാനുസൃതമായി വളര്‍ന്നു വരുന്നത്. കുറേ കഴിയുമ്പോള്‍ നശിക്കുന്നതിനനുസരിച്ച് മാത്രം ഉല്പാദിപ്പിക്കപ്പെടും. പിന്നെ താഴോട്ട് വരും. അപ്പോള്‍ നമ്മുടെ ശരീരം തന്നെ ഓരോ സെക്കന്റിലും മാറിക്കൊണ്ടിരിക്കുന്നു. ഇത് എവിടെ നിന്നുണ്ടാകുന്നു? كل يوم هو في شأن ലോകത്തിന്റെ ഓരോ പരമാണു തൊട്ട് ഈ ലോകം മുഴുവനും അല്ലാഹുവിന്റെ നിരന്തരമായ നിയന്ത്രണത്തിന് വിധേയമാണ്. ബുദ്ധിജീവികള്‍ക്ക് ആകെ നല്കപ്പെട്ട സ്വാതന്ത്ര്യം കേവലം ഒറ്റ കാര്യത്തില്‍. تكليف എന്ന വിധിവിലക്ക് സംബന്ധമായ കാര്യങ്ങളില്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാനും ഇല്ലെങ്കില്‍ ചെയ്യാതിരിക്കാനുമുള്ള اختيار) ( സ്വാതന്ത്ര്യം നല്കപ്പെട്ടിരിക്കുന്നു എന്നതാണിത്. അതു മനുഷ്യനും ജിന്നിനും മാത്രമാണ്. ഈ اختيار കൊണ്ടാണ് മനുഷ്യന് പ്രതിഫലത്തിനും ശിക്ഷക്കും അര്‍ഹനാകുന്നത് എന്നാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം.
ഈ അടിസ്ഥാനത്തില്‍ അല്ലാഹു അല്ലാത്ത ഒരാള്‍ക്കും സ്വന്തമായി സ്വതന്ത്രമായ ഒരു കഴിവുമില്ല. അത് മലാഇക്കത്തിനും നബിമാര്‍ക്കും സാധാരണക്കാര്‍ക്കുമൊന്നുമില്ല. അവര്‍ക്കൊന്നും സ്വന്തമായി ഒരു കഴിവ് മുന്‍കൂറായി കൊടുത്തുവെച്ചിട്ടുമില്ല. മറിച്ച്, അവന് ഉദ്ദേശിച്ചത് അവന് ഉദ്ദേശിച്ചവര്‍ക്ക് ഉദ്ദേശിക്കുമ്പോള്‍ നല്കുന്നു. ഇതാണ് കഴിവ് സംബന്ധമായി സൃഷ്ടാവിന്റെയും സൃഷ്ടികളുടേയും ബന്ധം.
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin -381
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.