بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഇനി നമ്മുടെ വിഷയമായ മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെക്കുറിച്ച് ഖുര്‍ആനില്‍ എന്തു പരയുന്നു എന്ന് നോക്കാം.
മുജാഹിദുകളെപ്പോലുള്ള പുത്തനാശയക്കാര്‍, മക്കാ മുശ്രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു എന്ന് പറയുന്നവരും വിശ്വസിക്കുന്നവരുമാണെന്ന് നാം നേരത്തെ രേഖാമൂലം പറഞ്ഞു. വിഷയവുമായി ബന്ധം കിട്ടാന്‍ വേണ്ടി അതില്‍ പെട്ട ഒന്ന് ഇവിടെ വീണ്ടും കൊടുക്കുന്നു.
അല്ലാഹുവിന്റെ റുബൂബിയ്യ:യിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലുള്ള അല്ലാഹുവിലുള്ള ഏകത്വം – തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള്‍ അര്‍പ്പിക്കുന്നതില്‍ അല്ലാഹുവിന് പങ്കുകാരെ ചേര്‍ത്ത് മുശ്രിക്കുകള്‍ (ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യ:ത്തില്‍ വിശ്വസിച്ചിരുന്നു. (അംഗീകരിച്ചിരുന്നു) അല്ലഹു അതാണ് പറയുന്നത്: ( ഇസ്ലാമിക ഏകദൈവാരാധനാ വിശ്വാസവും അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും ; പേജ് 37 , വിവര്ത്ത നം : സയ്യിദ് സഅ്ഫര്‍ സ്വാദിഖ് (മദീനി) പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്‍ ഹുസൈന്. )
ഇതൊരു വ്യാപകമായ തെറ്റിദ്ധരിപ്പികലാണ്. അല്ലെങ്കില്‍ ആടിനെ പട്ടിയാക്കലാണ്. മുസ്ലിം ഉമ്മത്തിലെ ഉത്തമ നൂറ്റാണ്ടുകാരായ സ്വഹാബത്തോ ശേഷമുള്ള താബിഉകളോ താബിഉത്താബിഉകളോ മുസ്ലിം ഉമ്മത്തിലെ ഇമാമുകളോ ഒന്നും പറയാത്ത ഒരു പുത്തന്‍ വാദമാണിത്. അഥവാ, ആരാധനയില്‍ പങ്കു ചേര്‍ത്തതല്ലാതെ, റബ്ബ് ഒരുവനാണെന്ന കാര്യത്തില്‍ അവന് പങ്കുകാരില്ലെന്ന വിഷയത്തില്‍ ലോകത്ത് കഴിഞ്ഞുപോയ ഒരു സമൂഹത്തിനും ഭിന്നാഭിപ്രായമേ ഇല്ല. അവരൊക്കെ റബ്ബ് അല്ലാഹു ആണ്, അവന് മാത്രമാണ് റബ്ബ് വിശ്വസിക്കുന്നവരാണെന്നും ശിര്‍ക്ക് വന്നത് ഉലൂഹിയ്യത്തിലാണെന്നുമുള്ള പിഴച്ച വാദം പുതിയതാണ്. ശേഷം അതിനെ തെളിവാക്കിക്കൊണ്ട് അവര്‍ ജല്പിക്കുന്നു, ലോകത്തിലെ ഭൂരിഭാഗം മുസ്ലിംകളും ഇതുപോലെയാണ് വിശ്വസിക്കുന്നതെന്ന്. പക്ഷെ ആരാധനയുടെ വിഷയത്തില്‍ ഔലിയാക്കളേയും മറ്റും അവര്‍ കൂട്ടാളികളാക്കുന്നു എന്ന്.
എന്നാല്‍ ഈ വാദം അടിസ്ഥാനപരമായി തന്നെ തെറ്റാണെന്ന് ഖുര്‍ആന്‍ സംശയത്തിന് വകയില്ലാത്ത വിധം സ്ഥാപിക്കുന്നു. എന്നല്ല ഖുര്‍ആന്‍ ആവര്‍ത്തി ച്ചു പറഞ്ഞ കാര്യമാണ് റബ്ബില്‍ അവര്‍ ശിര്‍ക്കു വെച്ചവരാണെന്നും റബ്ബില്‍ അവര്‍ കാഫിറാണെന്നും അവര്‍ ആരാധിക്കുന്ന വസ്തുക്കള്‍ക്ക് അല്ലാഹുവിന്റെ തുല്യസ്ഥാനം അവര്‍ കല്പിച്ചിരുന്നു എന്നതും.
മുജാഹിദുകളെപ്പോലുള്ള പുത്തനാശയക്കാര്‍, മക്കാ മുശ്രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു എന്ന് പറയുന്നവരും വിശ്വസിക്കുന്നവരുമാണെന്ന് നാം നേരത്തെ രേഖാമൂലം പറഞ്ഞു. വിഷയവുമായി ബന്ധം കിട്ടാന്‍ വേണ്ടി അതില്‍ പെട്ട ഒന്ന് ഇവിടെ വീണ്ടും കൊടുക്കുന്നു.
അല്ലാഹുവിന്റെ റുബൂബിയ്യ:യിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലുള്ള അല്ലാഹുവിലുള്ള ഏകത്വം – തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള്‍ അര്‍പ്പിക്കുന്നതില്‍ അല്ലാഹുവിന് പങ്കുകാരെ ചേര്‍ത്ത് മുശ്രിക്കുകള്‍ (ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യ:ത്തില്‍ വിശ്വസിച്ചിരുന്നു. (അംഗീകരിച്ചിരുന്നു) അല്ലഹു അതാണ് പറയുന്നത്: ( ഇസ്ലാമിക ഏകദൈവാരാധനാ വിശ്വാസവും അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും ; പേജ് 37 , വിവര്ത്ത നം : സയ്യിദ് സഅ്ഫര്‍ സ്വാദിഖ് (മദീനി) പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്‍ ഹുസൈന്. )
ഇതൊരു വ്യാപകമായ തെറ്റിദ്ധരിപ്പികലാണ്. അല്ലെങ്കില്‍ ആടിനെ പട്ടിയാക്കലാണ്. മുസ്ലിം ഉമ്മത്തിലെ ഉത്തമ നൂറ്റാണ്ടുകാരായ സ്വഹാബത്തോ ശേഷമുള്ള താബിഉകളോ താബിഉത്താബിഉകളോ മുസ്ലിം ഉമ്മത്തിലെ ഇമാമുകളോ ഒന്നും പറയാത്ത ഒരു പുത്തന്‍ വാദമാണിത്. അഥവാ, ആരാധനയില്‍ പങ്കു ചേര്‍ത്തതല്ലാതെ, റബ്ബ് ഒരുവനാണെന്ന കാര്യത്തില്‍ അവന് പങ്കുകാരില്ലെന്ന വിഷയത്തില്‍ ലോകത്ത് കഴിഞ്ഞുപോയ ഒരു സമൂഹത്തിനും ഭിന്നാഭിപ്രായമേ ഇല്ല. അവരൊക്കെ റബ്ബ് അല്ലാഹു ആണ്, അവന് മാത്രമാണ് റബ്ബ് വിശ്വസിക്കുന്നവരാണെന്നും ശിര്‍ക്ക് വന്നത് ഉലൂഹിയ്യത്തിലാണെന്നുമുള്ള പിഴച്ച വാദം പുതിയതാണ്. ശേഷം അതിനെ തെളിവാക്കിക്കൊണ്ട് അവര്‍ ജല്പിക്കുന്നു, ലോകത്തിലെ ഭൂരിഭാഗം മുസ്ലിംകളും ഇതുപോലെയാണ് വിശ്വസിക്കുന്നതെന്ന്. പക്ഷെ ആരാധനയുടെ വിഷയത്തില്‍ ഔലിയാക്കളേയും മറ്റും അവര്‍ കൂട്ടാളികളാക്കുന്നു എന്ന്.
എന്നാല്‍ ഈ വാദം അടിസ്ഥാനപരമായി തന്നെ തെറ്റാണെന്ന് ഖുര്‍ആന്‍ സംശയത്തിന് വകയില്ലാത്ത വിധം സ്ഥാപിക്കുന്നു. എന്നല്ല ഖുര്‍ആന്‍ ആവര്‍ത്തി ച്ചു പറഞ്ഞ കാര്യമാണ് റബ്ബില്‍ അവര്‍ ശിര്‍ക്കു വെച്ചവരാണെന്നും റബ്ബില്‍ അവര്‍ കാഫിറാണെന്നും അവര്‍ ആരാധിക്കുന്ന വസ്തുക്കള്‍ക്ക് അല്ലാഹുവിന്റെ തുല്യസ്ഥാനം അവര്‍ കല്പിച്ചിരുന്നു എന്നതും.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin -352
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.