بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹു “റഊഫും, റഹീമും” ആണെന്നു പറഞ്ഞ അതേ ഖുര്‍ആന്‍ തന്നെ തിരു നബി صلى الله عليه وسلم യും “റഹീമും, റഊഫും” ആണെന്ന് പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് തിരുനബി صلى الله عليه وسلم “റഹീമാണെന്നോ റഊഫാണെന്നോ പറയുന്നതുകൊണ്ടോ വിശ്വസിക്കുന്നത് കൊണ്ടോ മുശ്രിക്കാവുന്നില്ല. അതെല്ലാം അല്ലാഹു നല്‍കുന്നതാണെന്നാണ് മുസ്ലിമീങ്ങളുടെ വിശ്വാസം. മുഅ്മിനീങ്ങള്‍ അതിന്റെയൊക്കെ വ്യത്യാസം മനസ്സിലാക്കിയവരാണ്
ചുരുക്കത്തില്‍ ദിവ്യത്വം കല്പിച്ചുകൊണ്ടുള്ള സഹായ തേട്ടങ്ങളും വണക്കങ്ങളും മറ്റു പ്രവര്‍ത്തികളെല്ലാം തന്നെയും ഇബാദത്താണ്. ആ വിശ്വാസം ശിര്‍ക്കുമാണ്. അല്ലാതെ ജീവിതമോ മരണമോ ഭൌതികമോ അഭൌതികമോ ഒരു കാര്യം ഇബാദത്താവാന്‍ മാനദണ്ഡമാക്കിയതായി മുസ്ലിം ഉമ്മത്തിന്റെ ചരിത്രത്തിലില്ല. ഈ സത്യം അറിഞ്ഞോ അറിയാതെയോ മുജാഹിദിന്റെ നേതാക്കള്‍ തന്നെ പറഞ്ഞുപോയിട്ടുമുണ്ട്. കാണുക
കെ പി മുഹമ്മദ് ബിന്‍ അഹ്മദ് പറയുന്നു : “ആത്യന്തികമായ ആദരവ് കല്പിച്ചു കൊണ്ട് അനുസരിക്കുമ്പോള്‍ മാത്രമേ ഇബാദത്തിന്റെ വശം വരുന്നുള്ളൂ. അഥവാ ദിവ്യത്വം കല്പിച്ചുകൊണ്ടുള്ള അനുസരണത്തില്‍ മാത്രം. അപ്പോള്‍ അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലായി”. (ഇബാദത്തും ഇത്വാഅത്തും പേജ് 42)
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-340
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.