بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
തിരു നബി صلى الله عليه وسلم ക്ക് മാത്രം-ഭാഗം-11
ഇമാം മുസ്ലിം رحمه الله റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കാണൂ
عَنْ عَبْدِ الله بْنِ عَمْرِو بْنِ الْعَاصِ أَنَّ النَّبِيَّ تَلاَ قَوْلَ الله عَزَّ وَجَلَّ فِي إِبْرَاهِيمَ: { رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ فَمَن تَبِعَنِي فَإِنَّهُ مِنِّي وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ } (إِبراهيم الآية: 36) الآيَةَ. وَقَالَ عِيسَى عَلَيْهِ السَّلاَمُ: { إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ (المائدة الآية: 118) فَرَفَعَ يَدَيْهِ وَقَالَ: «اللَّهُمَّ أُمَّتِي أُمَّتِي» وَبَكَى. فَقَالَ الله عَزَّ وَجَلَّ: يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ، وَرَبُّكَ أَعْلَمُ، فَسَلْهُ مَا يُبْكِيكَ؟ فَأَتَاهُ جِبْرِيلُ عَلَيْهِ الصَّلاَةُ وَالسَّلاَمُ فَسَأَلَهُ. فَأَخْبَرَهُ رَسُولُ اللّهِ بِمَا قَالَ. وَهُوَ أَعْلَمُ. فَقَالَ الله: يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ فَقُلْ: إِنَّا سَنُرْضِيكَ فِي أُمَّتِكَ وَلاَ نَسُوءُكَ .(رواه مسلم رحمه الله رقم الحديث 452
അബ്ദുല്ലാഹിബ്നും അംറുബ്നുൽ ആസി رضي الله عنه നിവേദനം ചെയ്യുന്നു. : ഇബ്റാഹിം നബി عليه وسلم നെ കുറിച്ച് അല്ലാഹു പറഞ്ഞ വാക്കുകൾ നബി صلى الله عليه وسلم തങ്ങൾ പാരായണം ചെയ്തു. “ എന്റെ നാഥാ വിഗ്രഹങ്ങൾ ധാരാളം മനുഷ്യരെ വഴിതെറ്റിച്ചിരിക്കുന്നു. അതിനാൽ ആരെങ്കിലും എന്നെ പിന്തുടർന്നാൽ അവൻ എന്നിൽപെട്ടവനാണ്. ആരെങ്കിലും എന്നെ ധിക്കരിച്ചാൽ തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും മഹാ കാരുണ്യവാനുമാണ്. “ ഈസാ നബി عليه وسلم പറയുന്നതും പാരായണം ചെയ്തു. “ അല്ലാഹുവേ, നീ അവരെ ശിക്ഷിക്കുന്നുവെങ്കിൽ അവർ നിന്റെ ദാസന്മാരാണ്. നീ അവർക്ക് പൊറുത്തു കൊടുക്കുകയാണെങ്കിൽ നീ അജയ്യനും തന്ത്രജ്ഞനുമാണ്. “. പിന്നീട് നബി صلى الله عليه وسلم കരഞ്ഞുകൊണ്ട് തന്റെ കൈകൾ ഉയർത്തി ഇങ്ങിനെ പ്രാർത്ഥിച്ചു. “അല്ലാഹുവേ, എന്റെ സമുദായത്തോട് കരുണ കാണിക്കേണമേ. അപ്പോൾ അല്ലാഹു പറഞ്ഞു. “ ജിബ്രീൽ നീ മുഹമ്മദിന്റെ അടുത്തേക്ക് പോകൂ നിന്റെ നാഥൻ എല്ലാം അറിയുന്നവനാണ്. എന്നിട്ട് അദ്ധേഹത്തോട് ചോദിക്കണം. എന്തിനാണ് കരയുന്നത് എന്ന്” ജിബ്രീൽ عليه وسلم നബി യുടെ അടുത്ത് വന്ന് ആരാഞ്ഞു. നബി തങ്ങൾ മുകളിൽ കൊടുത്ത സൂക്തങ്ങളിലൂടെ പറഞ്ഞ കാര്യം അറിയിച്ചു. അവൻ ഏറ്റവും അറിയുന്നവനാണ്. അപ്പോൾ അല്ലാഹു പറഞ്ഞു. “ ജിബ്രീൽ മുഹമ്മദിന്റെ അടുത്ത് ചെന്ന് പറയുക ‘താങ്കളുടെ ജനതയുടെ കാര്യത്തിൽ താങ്കളെ നാം തൃപ്തിപ്പെടുത്തും. താങ്കളെ നാം ദു:ഖിപ്പിക്കുകയില്ല. (സ്വഹീഹ് മുസ്ലിം ഹദിസ് നമ്പർ 452)
“‘താങ്കളുടെ ഉമ്മത്തിന്റെ കാര്യത്തിൽ താങ്കളെ നാം തൃപ്തിപ്പെടുത്തും“ എന്ന അല്ലാഹുവിന്റെ പക്കൽ നിന്നുള്ള ഓഫർ ചെറുതാണോ ? ഉമ്മത്തിനു വേണ്ടി കരഞ്ഞ് സങ്കടപ്പെട്ട് വാങ്ങിച്ചെടുത്തതാണ് ആ മഹത്തായ ഓഫർ. ആ ഓഫറിന്റെ ആനുകൂല്യത്തിലെങ്കിലും അല്ലാഹു നമ്മെ സ്വർഗത്തിലെത്തിക്കട്ടെ ആമീൻ.
ഈ പ്രവാചകൻ ഒരു സാധാരണ മനുഷ്യനോ ?
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-461
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.