بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മഹതി ആഇശ رضي الله عنها യിൽ നിന്ന് നിവേദനം: നബി صلى الله عليه وسلم പറഞ്ഞു. “ജനങ്ങളിൽ വെച്ച് അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നവരും ഏറ്റവും കൂടുതൽ അല്ലാഹുവിനെ കുറിച്ച് അറിവുള്ളവരും ഞാനാണ് (ബുഖാരി )
നന്മ അനുശാസിക്കുകയും തിന്മ തടയുകയും ചെയ്യുന്ന നമ്മുടെ പ്രവാചകൻ صلى الله عليه وسلم , വിധിക്കാനും വിലക്കാനും അവിടുത്തേക്കാൾ പുണ്യവാനായി ആരുമില്ല
(പരലോകത്ത്) തുടരെത്തുടരെ വരുന്നതും ഭയാനകവുമായ വിപത്തുകളിൽ നിന്ന് ആളുകൾ ശുപാർശ തേടിച്ചെല്ലുന്ന പ്രിയങ്കരൻ അവിടുന്ന്.
അവിടുന്ന് അല്ലാഹുവിലേക്ക് വിളിച്ചു. അവിടുത്തെ മുറുകെ പിടിക്കുന്നവർ പൊട്ടാത്ത പാശം മുറുകെ പിടിച്ചു.
ആകാരത്തിലും പ്രകൃതിയിലും മറ്റ് പ്രവാചകന്മാരേക്കാൾ മീതെയാണവിടുന്ന്. അറിവിലും ശ്രേഷ്ഠതയിലും അവർ അവിടുത്തോടൊപ്പമെത്തുകയില്ല.
അവിടുത്തെ ജ്ഞാന സമുദ്രത്തിൽ നിന്ന് ഒരു കോരൽ, അല്ലങ്കിൽ ആ പേമാരിയിൽ നിന്ന് ഒരു തുള്ളി മാത്രമേ മറ്റുള്ളവർ സ്വന്തമാക്കിയിട്ടുള്ളൂ.
നബിയുടെ അതിർത്തിക്കപ്പുറം നിൽക്കുകയാണവർ. അറിവിന്റെ ഒരംശം, തത്വജ്ഞാനത്തിന്റെ ഒരടയാളം ആഗ്രഹിച്ചുകൊണ്ട്.
ആന്തരികതലത്തിലും ബാഹ്യതലത്തിലും പൂർണ്ണനത്രെ പ്രവാചകർ صلى الله عليه وسلم . മനുഷ്യകുലത്തിന്റെ സ്രഷ്ടാവ് അവിടുത്തെ പ്രിയപ്പെട്ടവനായി തെരെഞ്ഞെടുത്തിരിക്കുന്നു.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.