عَنْ أَبِي مَالِكِ الْأَشْعَرِيِّ-رَضِيَ اللهُ عَنْهُ- قال: قال رسول الله صلى الله عليه وسلم "إِنَّ اللهَ أَجَارَكُمْ مِنْ ثَلاَثِ خِلاَلٍ أَنْ لاَ يَدْعُو عَلَيْكُمْ نَبِيُّكُمْ فَتَهْلِكُوا جمَيِعاً، وَأَنْ لاَ يَظْهَرَ أَهْلُ الْبَاطِلِ عَلَى أَهْلِ الْحَقِّ، وَأَنْ لاَ تَجْتَمِعُوا عَلَى ضَلاَلَةٍ" (رواه أبوداود
മഹാനായ സ്വഹാബി സൌബാൻ (റ) പറയുന്നു. നബി(സ) പറഞ്ഞു. “ നിശ്ചയം അല്ലാഹു എനിക്ക് ഭൂമി മുഴുവനും കയ്യിൽ ചുരുട്ടിപ്പിടിക്കാനും പ്രപഞ്ചത്തിന്റെ എല്ലാ ഭാഗങ്ങളും നേരിൽ കാണാനും അവസരം തന്നു ഭൂമിയുടെ എല്ലാ മുക്ക് മൂലകളിലും എന്റെ സമുദായത്തിന് പിന്നീട് അധികാരം ലഭിക്കും. റോമാ ,പേർഷ്യൻ രാജ്യങ്ങളുടെ ഖജനാവുകൾ അധിനത്തിലായവരാണ് ഞാൻ. സമുദായത്തെ വ്യാപകമായ വരൾച്ച കൊണ്ട് നശിപ്പിക്കുകയില്ലെന്നും സമുദായത്തെ ഉന്മൂലനാശം ചെയ്യാൻ സത്യനിഷേധികൾക്ക് അവസരം കൊടുക്കുകയില്ലെന്നും അല്ലാഹു ഉറപ്പ് കൊടുത്തവർ (സ്വഹീഹ് മുസ്ലിം )

സൃഷ്ടികളിൽ ശ്രേഷ്ഠനായ മഹാത്മാവേ, ഭയാനകമായ സംഭവം നടക്കുന്ന നാളിൽ (മഹ്ശറിൽ) അങ്ങല്ലാതെ എനിക്കാരു തുണ ?
ദൈവ ദൂതന്റെ ശ്രേഷ്ടതയ്ക്ക് അറ്റമില്ല. പറയുന്നവനു തന്റെ വായകൊണ്ട് അത് പറഞ്ഞു തീർക്കുക സാധ്യവുമല്ല.
അവിടുത്തെ കുറിച്ച് നമുക്ക് ഏറിയാൽ അറിയുക അവിടുന്നു മനുഷ്യനും അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമനും ആണെന്നത്രെ.
അവിടുത്തെ ദേഹത്തിനോട് തൊട്ടു നിൽക്കുന്ന മണ്ണിനൊക്കുന്ന സുഗന്ധതൈലമില്ല. അതു വാസനിക്കുന്നവർക്കും ചുംബിക്കുന്നവർക്കും മംഗളം
iniyum ith continue cheyyuka
ReplyDelete