الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മഹാനായ ജഅഫറുബുനു അബിത്വാലിബ് رضي الله عنه -ഭാഗം-04
ഭാഗം 01 ,02 ,03
വാളുകളുടെ വെട്ടുകളും അസ്ത്രങ്ങളുടെ മുനകളും പേമാരിപോലെ നാനാഭാഗത്ത് നിന്നും ജഅഫർ (റ)ന്റെമേൽ വർഷിച്ച്കൊണ്ടിരിക്കയും അവസാനം അദ്ധേഹം ശഹീദാവുകയും പതാക അബ്ദുലാഹിബ്നു റവാഹ (റ) ഏറ്റെടുക്കുകയും ചെയ്തു.
ജഅഫർ (റ) ശാശ്വത സുഖത്തിലേക്ക് അനയിക്കപ്പെട്ടു. ആ പുണ്യശരീരത്തിന്റെ മുൻഭാഗത്ത് മാത്രം എഴുപതിൽ പരം ( ഒരു റിപ്പോർട്ട് പ്രകാരം 93 ) മുറിവുകൾ കാണപ്പെടുകയുണ്ടായി.
ജഅഫർ (റ) ഗുരുതര പരുക്കുകളോടേ വീണു കിടക്കുന്നത് കണ്ട് മഹാനായ അബ്ദുല്ലാഹിബിനു ഉമർ (റ) അല്പം വെള്ളവുമായി അടുത്ത് ചെന്നപ്പോൾ ജഅഫർ (റ) പറഞ്ഞത് ഇപ്രകാരമായിരുന്നു. “എനിയ്ക്ക് നോമ്പാണ്. വെള്ളം പരിചയിൽ ഒഴിച്ച് വെക്കൂ. സന്ധ്യവരെ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ നോമ്പ് മുറിക്കാം. മറിച്ചാണെങ്കിൽ നോമ്പ്കാരനായി റബ്ബിന്റെ സന്നിധിയിൽ ഹാജരാകാൻ ഞാൻ ആഗ്രഹിക്കുന്നു.”
മാസം ജമാദുൽ ഊലയാണ്. ബൽഖാഅ് ജില്ലയിലെ അത്യുഷ്ണം നിമിത്തം എല്ലാം വാടിക്കുഴഞ്ഞ സമയം. തൊണ്ണൂറിൽ പരം മുറിവുകളോടെയും കൈ കാലുകൾ ഛേദിക്കപ്പെട്ട നിലയിലും കിടക്കുന്ന ഘട്ടം. എന്തൊരു മനോദാർഢ്യം. ! അദ്ധേഹത്തിന്റെ സമരാവേശവും ആരാധനയിലുള്ള ആസക്തിയും എത്ര മാതൃകാ യോഗ്യം. അധുനികതയിൽ പൊതിഞ്ഞ നാമമാത്ര സേവകന്മാർക്കിതിൽ മാതൃകയില്ലേ ?നല്ല ഹൃദയങ്ങൾക്ക് ചലനമുണ്ടാക്കാൻ ഈ ചരിത്രം പര്യാപ്തമല്ലേ ? അദ്ധേഹത്തോടുള്ള അനുകരണം റബ്ബ് നമുക്കെല്ലാം പ്രദാനം ചെയ്യുമാറാകട്ടെ. ആമീൻ
അന്ന് ജഅഫർ (റ) ന്ന് മുപ്പത്തിമൂന്ന് അല്ലെങ്കിൽ നാല്പത് വയസ്സുമാത്രമായിരുന്നു പ്രായം. ജഅഫർ(റ) ശഹീദായ വാർത്തയറിഞ്ഞ് നബി (സ) വളരെ ദു:ഖിതനായി. അവിടുത്തെ ആശ്വസിപ്പിച്ച് കൊണ്ട് ജിബ്രീൽ (അ) പറഞ്ഞു. “ അദ്ദേഹം സ്വർഗത്തിൽ രക്തം പുരണ്ട രണ്ട് ചിറകുകളുമായി മലക്കുകളോടൊപ്പം പാറിക്കളിക്കുകയാണ്.”. ‘ ദുൽ ജനാഹൈൻ’ (ഇരു ചിറകുകാരൻ) എന്ന പേരിൽ പിന്നീട് സ്വഹാബികൾ അദ്ദേഹത്തെ പറഞ്ഞുവന്നിരുന്നു.
സർവ്വ ശക്തനായ അല്ലാഹു ആ മഹാനോട് കൂടി നമ്മെയും മാതാപിതാക്കളെയും കുടുംബത്തെയും സ്വർഗലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ. آمين
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-88
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.